ഒരുമാതിരിയെല്ലാ ബീരാൻമാരെയും പള്ളക്കടിച്ചിട്ടും പിരിഞ്ഞു പോവാൻ കൂട്ടാക്കാത്ത ഈ ഒടുക്കത്തെ കൊറോണ വന്നിട്ടിപ്പോ മൂന്നാലു മാസായി. സോപ്പും കമ്പനിക്കാരെമാതിരി ഇതോണ്ട് കൈച്ചിലായൊരു കൂട്ടക്കാരാണ് സൂം മീറ്റാര്.
എന്റെ നാടായ പള്ളിമുക്കിലെ അയമോക്ക അവ്വല്‍ സുബഹി മുതല്‍ ഏസ്സാ മഗ്രിബ് വരെ കച്ചോടം ഉണ്ടെങ്കിലും ഇല്ലെങ്കിലും മൂപ്പരെ മക്കാനി തുറന്നെക്കെണ മാതിരി മീറ്റ് മൊതലാളി സമീർ ഇതെങ്ങട്ടു തൊറന്നിടും. പോരാത്തതിന് ഗ്രൂപ്പിന്റെ പാട്ടിന്റെ മൊത്ത കച്ചോടം ഏറ്റെടുത്ത മെഹബൂബും, മുജീബും പിന്നെ വന്നു കേറണ എന്നെ പോലെയുള്ള ഏത് വീരാൻമാരും, ഹാരിസുമാരും ഒന്ന്പാടി നോക്കാനുള്ള അവസരാണുള്ളത്. തമ്മിൽ തമ്മിൽ കുറ്റം പറയോന്നു പേടിച്ചിട്ട് നേരം ഉണ്ടെങ്കിലും ഇല്ലെങ്കിലും സൂം മീറ്റില്‍ കെട്ടിയോള് സൂറാബി അറിയാതെ ഞാനും കേറി തൊടങ്ങി. ഓളുപ്പോ നാട്ടിലായതോണ്ട് ഇതിനൊക്കെ കൊറച്ചൊരു സുഖണ്ട്. കെട്ടിയോളുമാര് അടുത്തുള്ള സകല മൂപ്പന്മാരും, ലൗലികളും, റോസുമാരും, സാജിദുമാരും, നജീബുമാരൊക്കെ, പെരപ്പുറത്തും, ഇരുട്ടത്തും നിന്നാണ് സൂമില്‍ കയറാറുള്ളത്.
സൂറാബിന്റെ വെന്റിലേയ്റ്ററില് കിടക്കണ ജീവല്ലാത്ത വാട്സപ്പ് ഗ്രൂപ്പാണ് ആദ്യം തൊടങ്ങീത്. സൂറാബിങ്ങനെ ഗ്രൂപ്പില്‍ ഗമ കാട്ടി നടക്കിണ കാലത്തൊക്കെ അണ്ടി പോയ അണ്ണാന്റെ മാതിരി ആദിമൂത്തു ഇടക്കൊക്കൊന്നു ഓളെ ഗ്രൂപ്പിലേക്ക് ഒളിഞ്ഞു നോക്കി പോരോങ്കിലും, അന്നൊക്കെ നമ്മക്ക് വാട്സാപ്പ് കാണുന്നതെന്നെ ഹറാമായിരുന്നു.
"ഇതൊന്നും നല്ലീനല്ല, സൂറാബി, നമ്മളെ സമയം വടക്കാക്കാനുള്ള ഓരോരോ ഏർപ്പാടാന്നു" ഓളോട് പറഞ്ഞു നോക്കെങ്കിലും അതൊന്നും ഏശീല.
"ഇങ്ങളിപ്പോ വല്യ ആദർശം പറയണ്ട, ഇങ്ങാക്കിപ്പോ ഇതൊന്നും ഇല്ലാന്ന് കരുതി ബേറെല്ലോർക്കിതൊന്നും പറ്റൂലെന്നായി സൂറാബി."
നമ്മളെ വാട്സാപ്പില്‍ കാര്യമായിട്ട് മെസ്സേജ് ഒന്നും വരാതെ വറ്റി വരണ്ടു ഇരിക്കിണ കാലത്തു മൊബൈൽന്നു 'കിണിം' എന്നൊരൊച്ച കേട്ടു. മൂന്നാം ക്ലാസ്സില്‍ പഠിച്ചുമ്പോ സുരേഷ് അങ്ങനൊരു ഒച്ച കേട്ടു തിരിഞ്ഞു നോക്കിയപ്പോ മുറ്റത്തെ മൈനനെ കണ്ട മാതിരി ഞാനൊന്ന് മൊബൈയിലിക്ക് തിരിഞ്ഞു നോക്കി,
"ഇങ്ങളിപ്പോ വല്യ ആദർശം പറയണ്ട, ഇങ്ങാക്കിപ്പോ ഇതൊന്നും ഇല്ലാന്ന് കരുതി ബേറെല്ലോർക്കിതൊന്നും പറ്റൂലെന്നായി സൂറാബി."
നമ്മളെ വാട്സാപ്പില്‍ കാര്യമായിട്ട് മെസ്സേജ് ഒന്നും വരാതെ വറ്റി വരണ്ടു ഇരിക്കിണ കാലത്തു മൊബൈൽന്നു 'കിണിം' എന്നൊരൊച്ച കേട്ടു. മൂന്നാം ക്ലാസ്സില്‍ പഠിച്ചുമ്പോ സുരേഷ് അങ്ങനൊരു ഒച്ച കേട്ടു തിരിഞ്ഞു നോക്കിയപ്പോ മുറ്റത്തെ മൈനനെ കണ്ട മാതിരി ഞാനൊന്ന് മൊബൈയിലിക്ക് തിരിഞ്ഞു നോക്കി,
അള്ളോയി,
'മമ്പാട് കോളേജ് വാട്സാപ്പ് ഗ്രൂപ്പില്‍ നിങ്ങളെയും ചേർത്തിരിക്കുന്നു'
ആ മെസ്സേജ് കണ്ടു എന്റെ കണ്ണ് തള്ളി. അല്ലെങ്കിലേ എന്നെക്കാളും പഠിപ്പുള്ള സൂറാബി, മോഹൻലാൽ നാടോടിക്കാറ്റില്‍ പറീണ മാതിരി ചുരുങ്ങീത് അഞ്ചു വക്തും, ബികോം ഫസ്റ്റ് ക്ലാസ്സാണെന്നു കുട്ട്യാളെ കേൾക്കെ ഓതി തരും. വാട്ട്സ്ആപ് ഗ്രൂപ്പില്ലാത്തോണ്ട് ഞാൻ കോളേജിലേക്കെന്നെ പോയിട്ടില്ലന്നാണ് കുട്ട്യാളെ വിചാരം. മാർക്കിന്റെ വലുപ്പം കൊണ്ട് കുട്ട്യാൾക്ക് എന്റ മാർക്ക് ലിസ്റ്റ് കാട്ടി കൊടുക്കാനും പറ്റൂല.
അങ്ങിനെയിരിക്കുമ്പോളാണ് ഒപ്പം പഠിച്ച സമീറു ഓന് വേണ്ടപ്പെട്ട ലൗലികളെയൊക്കെ' കയറ്റി, സീറ്റു ബാക്കിണ്ടായപ്പോ നമ്മളെ പിടിച്ചു കയറ്റുന്നത്. ചങ്കു ബ്രോ ആസാദൊക്കെ ഗ്രൂപ്പിൽ പാറി കളിക്കാണ്. കൊറച്ചു കാലായി 'സെൻസോഡിൻ' പേസ്റ്റൊന്നും കിട്ടാതായപ്പോ തന്നെ എന്തോ ഒരു വിക്രസ്സു ഓനുള്ള മാതിരി തോന്നിയേതാണ്. അല്ലെങ്കില്‍ എന്റെ ഫ്ളാറ്റിന്റെ അടുത്ത ഫ്ളാറ്റിലെ കുട്ട്യാള് വരെ സെൻസോഡിൻ കൊണ്ട് ചോരുമ്മെ ചിത്രം വരക്കണ കാലാണ്.
ഇതൊക്കെ നോക്കി കണ്ടിരിക്കെണിന്റെയിടയിൽ ഒരീസം സൂറാബി ചോയിച്ചു.
"അല്ല മനുസ്യ ഇങ്ങളെ ഗ്രൂപ്പാരെന്തിനാ ഗുഡ് മോർണിംഗിന്റെ ഒപ്പം തന്നെ ഗുഡ് ഈവനിംഗും കൂടി കൊടുക്കുന്നത്."
"അതോൽക്കു വൈകുന്നേരം ഗുഡ് ഈവെനിംഗ് കൊടുക്കാൻ നേരല്ലാത്തോണ്ട് രാവിലെ തന്നെ കൊടുക്കണതാകും"
"എന്ന പിന്നെ ഒരു കൊല്ലത്തിനുള്ളത് ഒന്നായിട്ടങ്ങട്ടു കൊടുത്താ പോരെ എന്നായി ഓള്."
"അയിന്റെ പിന്നാലെ കെട്ടി മറിയാതെ ഇജു വേറെ വല്ല കാര്യോണ്ടെങ്കിൽ അത് നോക്കീക്കോന്നു പറഞ്ഞു ഞാൻ ഓഫീസിൽക്ക് പോയി."
ഓഫീസു വിട്ടു റൂമിലേക്കെത്തിയപ്പോ സൂറാബിന്റെ ചായക്കൊന്നും കാക്കാതെ ഞാനാ ഗ്രൂപ്പൊന്നു നോക്കി. പടച്ചോനെ ചങ്കു ബ്രോ ആസാദും സമീറും കൂടി ഓലെ അത്ര ഗ്ലാമറില്ലാത്ത എന്റൊരു പോട്ടം എബടെന്നോ തപ്പി പിടിച്ചു ഗ്രൂപ്പിലിട്ട് ഒപ്പം പഠിച്ചോലും അറീണോലും, അറിയാത്തോലും "ഷാനു, ഷാനു" ന്നു വിളിച്ചു ആർമാദിക്കാണ്. പണ്ട് ആറാം ക്ലാസ്സിലെ ക്ലാസ് ടീച്ചറ് വിളിച്ചിയിന് ശേഷം ആദ്യായിട്ട് ഷാനു, ഷാനുന്നു വിളി കേട്ടപ്പോ, സൂറാബിന്റെ കണ്ണും മോറും മറന്നു ഇടം വാലോം നോക്കാതെ ഗാലറീന്നു ഗ്രൂപ്പിക്കൊരു ഒന്നൊന്നര ഇറക്കങ്ങട്ടറങ്ങി.
എന്റെ ക്ലാസ്സിലെ പെൺകുട്ട്യാളായിരുന്നു അധികം. ഒരോരുത്തരായി വെൽക്കം ഡ്രിങ്ക്, ചായ, ജ്യൂസ്ന്നു പറഞ്ഞു പുളിമേ കയറ്റിയപ്പോ ഞാനെന്റെ ബെഞ്ച് പുരാണം അങ്ങട്ട് എടുത്തിട്ടു. ഖദീജയും, റജുലയും, ശരീഫയും, സന്ധ്യയും, ഷൈലയും, ശൈലജയും, സുഭാഷിണിയും, സാജിതയും, ഡാർലിയും, ലൈല സാമുവലും തൊടങ്ങി ഓൽക്കും കൂടി ഓർമല്ലാത്ത ഓലൊക്കെ സാധാരണ ഇരിക്കെണ ബെഞ്ചിന്റെ സ്ഥാനം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു. ഞങ്ങളെ പൂച്ച പിഡിസി ക്ലാസ്സിലെ ജനാലക്കകൂടി നോക്കിയാൽ കോളേജ് ഗ്രൗണ്ടിലെ പന്ത് കളിയും മൻസൂറൊക്കെ കളിച്ചിണ ലഞ്ചിന് പിരിയിണ ക്രിക്കറ്റ് കളിയൊക്കെ കാണാൻ പറ്റും. അതോണ്ടെന്നെ ഗ്രൗണ്ട്ക്കു നോക്കിണ മാതിരി പെൺകുട്ട്യാളെ തൊള്ളേക്കും നോക്കിയിരിക്കലായിരുന്നു അന്നത്തെ പണി. ഗ്രൂപ്പിലെ ഹഫ്സത് സൂറാബിന്റെ വകയിലെ ഏതോ കുടുംബക്കാരത്തി ആയിരുന്നു. അന്നൊന്നും ഈ ഹഫ്സത്താണ് ആ ഹഫ്സത്തെന്നു അറീലായിരുന്നു. പിന്നെ എന്റെ നാട്ടാരത്തി ബീനന്റെയും ഡോളിന്റെയൊക്കെ ക്ലാസ്സൊക്കെ പറഞ്ഞു കൊടുത്തു കത്തി കയറി കൊണ്ടിരിക്കുമ്പോ "അല്ല, അനക്ക് ആൺകുട്ട്യാളെ ബെഞ്ചിന്റെ കണക്കൊന്നും അറീലെന്നു ഹാരിസ് ചോദിച്ചു," ഓനു അല്ലെങ്കിലേ ഇങ്ങനെത്തെ ഇടങ്ങേറാക്കണ ചോദ്യ ചോയിക്കൂ.
എന്റെ ബെഞ്ചിന്റെ സ്ഥാനം തന്നെ ശരിക്കറിയാത്തെനിക്ക് ആകെ അറീണതു ഹാഷിഖിന്റെയും, നജീബിന്റേയും, ശങ്കരന്റെയും, ഇപ്പൊ ഡോക്ടറായ മൊയിനുൽ ഹഖിന്റെയും സീറ്റായിരുന്നു. പ്രത്യേക ചുരുണ്ട മുടിയുള്ള മൊയിനുൽ ഹഖും, ലൈല സാമുവലും ആയിരുന്നു ക്ലാസ്സിലെ പഠിപ്പിസ്റ്റുകൾ. അങ്ങിനെത്തെ മുടിയുള്ള ആൾക്കാരെ ഗള്‍ഫില്‍ വന്നിട്ടാ പിന്നെ കാണുന്നത്. എന്റെ ദോസ്തായ ശങ്കരൻ ഒന്നരാടം വരുന്നോണ്ടും, ഹാഷിക്കും നജീബും എപ്പോളും വരണതും പോണതും ക്ലാസ്സിലെ ചൊറുക്കുള്ള പെൺകുട്ട്യാളെ പിന്നാലെ ആയതോണ്ടും ഓലെ അന്നേ നോട്ടട്ടു വെച്ചിരുന്നു. പിന്നെ കോസ് തീറ്റ, സൈൻ തീറ്റ എന്നൊക്കെ എഴുതിയന്റൊപ്പം, സാജിദ് ബാബു കോഴി തീറ്റ, കാലി തീറ്റ എന്നുകൂടി ബോർഡുമെ എഴുതേതും, വല്യേട്ടൻ മജീദ് പാന്റ് ഇന്സൈഡ്ആക്കി വന്നതും ഓർമ്മയുണ്ട്ന്നല്ലാതെ ബേറൊന്നും കാര്യമായിട്ട് ഓർമല്ലായിരുന്നു.
അങ്ങിനെ സ്റ്റാറായിട്ടു ഇരിക്കുമ്പോളാണ് ചില പൊന്നാങ്ങളമാരെ മാതിരി ബർത്ഡേയ്ക്കു പോട്ടം വെച്ച് സഹോദരിക്കൊരു വിഷ് കൊടുക്കാൻ തോന്നി. ഒരു സഹോദരിന്റെ പോട്ടം വെച്ച് ഓളെ ബർത്ഡേയ്ക്കു നമ്മളെക്കൊണ്ട് വെയ്ക്കിണ സാഹിത്യത്തില്‍ പ്രിയ സഖിക്ക് ഹൃദയത്തിന്റെ അടി തട്ടിൽ നിന്നൊരു ബർത്ഡേയ് വിഷും, കൊറച്ചു പൂവും, മൂന്നാലു കേക്കും, 'മുഹബത്തിന്റെ ചിഹ്നവും' ഒക്കെ വെച്ച് ഡെക്കറേറ്റ് ചെയ്തു പോസ്റ്റി. സൂറാബി കാണാണ്ടാന്നു കരുതി 'ഡിലീറ്റ് ഫോർ മി' അടിച്ചു ഓഫീസു വിട്ടു റൂമിലെത്തി.
റൂമിലെത്തിയപ്പോ കുട്ട്യാളൊക്കെ TV, മൊബൈലൊക്കെ ഒഴിവാക്കി ഭയങ്കര പഠിത്തം. ഓലെ പഠിത്തം കൂടിയാലൊറപ്പാണ് സൂറാബിക്കെന്തോ പിഴചുക്കെണ്ണന്ന്. വന്നാലുള്ള "ചായ ഇല്ലേ സൂറാബിന്നു" ചോയിച്ചപ്പോ മാണെങ്കില്‍ ഉണ്ടാക്കി കുടിച്ചാൻ പറഞ്ഞു.
റൂമിലെത്തിയപ്പോ കുട്ട്യാളൊക്കെ TV, മൊബൈലൊക്കെ ഒഴിവാക്കി ഭയങ്കര പഠിത്തം. ഓലെ പഠിത്തം കൂടിയാലൊറപ്പാണ് സൂറാബിക്കെന്തോ പിഴചുക്കെണ്ണന്ന്. വന്നാലുള്ള "ചായ ഇല്ലേ സൂറാബിന്നു" ചോയിച്ചപ്പോ മാണെങ്കില്‍ ഉണ്ടാക്കി കുടിച്ചാൻ പറഞ്ഞു.
എന്തോ എവിടെയോ പന്തികേട് ഉള്ള പോലെ തോന്നി. എന്റെ ബർത്ഡേയ് പോസ്റ്റ് എങ്ങാനും സൂറാബിക്കു ആരെങ്കിലും സ്ക്രീൻ ഷോട്ട് അയച്ചോന്നൊരു ഡൌട്ട്. പ്രീഡിഗ്രി ഗ്രൂപ്പിന്റെ ആണുങ്ങളെ കെട്ടിയോൾക്കും ജാഫറു ഓന്റെ പെണ്ണുങ്ങളെ ശല്യം കാരണം 'കെട്ടിയോൾ' ഗ്രൂപ്പുണ്ടാക്കിയപ്പളേ' ഉറപ്പിച്ചതാ ഇതൊരു കുണ്ടാമണ്ടിയാകും. ഞാൻ എന്റെ ഗ്രൂപ്പൊന്നു നോക്കി, അയ്ലിന്റെ പോസ്റ്റ് കാണാൻ തന്നെയില്ല. പോസ്റ്റിയപ്പോ ചെലപ്പോ നെറ്റ് ഓഫായാതാവുമെന്നു സമാധാനിച്ചു, അടുക്കളയില്‍ അപ്പം ചുടുന്ന സൂറാബിന്റെ അടുത്തുക്കൊന്നു പോയി. ചൂടുള്ള ചട്ടകം ഓളെ കയ്യിലുണ്ടായതോണ്ട് കൊറഞ്ഞൊരു ദൂരം കാത്തു ചോദിച്ചു.
"അല്ല സൂറാബി, അനക്കിപ്പെന്തെ പറ്റീത്, മോന്തായം കോടീക്കണല്ലോ"
"അതുങ്ങളെ സഖിമാരോട് പോയി ചോയിച്ചോളിൻ. എന്റെ മോന്ത ഇങ്ങിനെയൊക്കെ തന്നെ ആവും ഇനി ."
സൂറാബിക്കെവിടെന്നോ വിവരം കിട്ടീന്നു മനസ്സിലായെങ്കിലും ഉള്ള ധൈര്യത്തിൽ "അയിനു മാത്രം ഇപ്പൊ ഇബെടെന്താ ഉണ്ടായതെന്നു ചോയിച്ചു"
സൂറാബി ഓളെ മൊബൈല്‍ തോണ്ടി പട്ടിക്കാട്ടാരെ ഗ്രൂപ്പ് എടുത്തു. പടച്ചോനെ, കുഞ്ഞാങ്ങളെന്റെ സഹോദരിക്കുള്ള ബർത്ഡേയ് വിഷ് നേരെ പോയത് DGM നു പകരം സൂറാബിന്റെ പട്ടിക്കാട്ടാരെ DFG ഗ്രൂപ്പിക്കാണ് (Dog Forest Group - DFG).
പ്രിയ സഖിക്ക് ബർത്ഡേയ് വിഷ് കൊടുക്കൂന്നു പറഞ്ഞു സൂറാബിന്റെ ഏട്ടത്യാളും കുട്ട്യാളും തലങ്ങും വിലങ്ങും എന്നെ തേച്ചു ഒട്ടിക്കണത് കണ്ടു കണ്ണില്‍ പൊന്നീച്ച പാറി.
"ഇക്കണ്ട കാലം ഇച്ചൊരു വിഷും തരാത്ത മനുഷ്യനിപ്പോ, ഹൃദയത്തിന്റെ അടിത്തട്ട് മാന്തി പൊളിച്ചു വിഷാൻ പൊയ്ക്കുണു"
സൂറാബിന്റെ പെർഫോമൻസിന്റ മുമ്പില്‍ പുടിച്ചു നിൽക്കാൻ വയ്യാതെ ഞാൻ എല്ലാ ഗ്രൂപ്പിന്റെയും ഗാലറിക്ക് പാഞ്ഞു കയറി. അപ്പോളേക്കും കോഴിയാണോ, മുട്ടയാണോ ആദ്യണ്ടായതൊന്നു തർക്കം വന്നു ഗ്രൂപ്പ് രണ്ടായി. കോഴി എന്ന് പറഞ്ഞോൽക്കു ഒരു ഗ്രൂപ്പും, മുട്ടയാണ് ആദ്യം ഉണ്ടായതെന്ന് വാദിചോൽക്കു വേറെരു ഗ്രൂപ്പും. കോഴിമുട്ട എന്ന് കൂട്ടി പറഞ്ഞോല് രണ്ടു പ്രീഡിഗ്രി ഗ്രൂപ്പിലും ചേർന്നു. രണ്ടു ഗ്രൂപ്പിലും ഗാലറീല് എന്നെ കണ്ട സൂറാബി
"അല്ല മനുഷ്യ ഇങ്ങള് പ്രീഡിഗ്രിയും രണ്ടു വട്ടം തോറ്റു എഴുതീക്കിണില്ലേന്നു ചോയിച്ചു. "
മൂന്നാലു മാസം കഴിഞ്ഞു കായിക്ക് വല്യ മൊടക്കില്ലാത്ത ഒരു കേക്ക് ജീവിതത്തിലാദ്യമായി സൂറാബിന്റെ ബർത്ഡേയ്ക്കു വാങ്ങി കൊണ്ട് വന്നു ഓളെ സോപ്പാക്കി. ഒന്ന് തണുത്ത സൂറാബി "ഹൃദയം തുറക്കാത്ത വിഷ് ഒക്കെ സഖിമാർക്ക് ഗ്രൂപ്പ് മാറാതെ കൊടുത്തോളിൻ"ന്നു പറഞ്ഞു എന്നെ ഗാലറീന്നിറക്കിയപ്പളേക്കും ഗ്രൂപ്പില്‍ പാട്ടുപാടി കൊടുക്കലും, എയർപോട്ടില്‍ പോയി സ്വീകരിക്കലും, പെൺകുട്ട്യാളെ ബാഗ് പിടിച്ചുണോൽക്കു ഡോളറു കൊടുക്കലുമൊക്കെ ജോറായി നടക്കണ കാലായി. ഇന്ന് വരെ ഡോളറു കാണാത്ത എന്റെ ബല്യ കിനാവായ ഒരു പെട്ടി നിറച്ചു ഡോളറു ഈ ഗ്രൂപ്പിന്നുണ്ടാക്കണമെന്നു മനസ്സിൽ നിരീച്ചു കളത്തിലിറങ്ങിയപ്പോ സൂറാബി ചോയിച്ചു.
"ഇങ്ങളെ ഗ്രൂപ്പിലെന്താ PM പാടി തന്നതാ ഒച്ച കേട്ടു ആളെ കണ്ടു പിടിക്കൂന്നു" പറഞ്ഞു പുതിയൊരു കളി, ഇതെന്താ PM ൽ പാടാന്നു പറഞ്ഞാൽ".
അത് സൂറാബി, വൈകുന്നേരം പാടുമ്പോ PM ൽ പാടാന്നു പറയും, ഇജു AM, PM ഒന്നും പഠിച്ചിട്ടില്ലെന്നു ചോയിച്ചു ഓളെ ഞാൻ റൂട്ട് മാറ്റി വിട്ടു.
സൂറാബി അറിയാതെ AM ലെങ്കിലും ഒരു പാട്ടുപാടി കൊടുക്കാനുള്ള പൂതിം വെച്ച് നടക്കിണെന്റെ ഇടയില്‍ ഞാനും സൂറാബിയും കുട്ട്യാളും നാട്ടിലേയ്ക്ക് ലീവിന് പോയി.
നാട്ടിലെത്തി രണ്ടാഴ്ച കഴിഞ്ഞപ്പോ ഞങ്ങളെ പള്ളിമുക്കിലെ ക്ലബ്ബിന്റെ വാർഷികത്തിൽ സൂറാബിയും ഞാനും കൂടി അടി പൊളി ഡ്യൂയറ്റ് സോങ് പാടി. പാട്ടവസാനിച്ചപ്പോളേക്കും കാണികളൊക്കപ്പാടെ എന്നെ എടുത്തു പൊക്കി ആവേശം മൂത്തു ഡാൻസ് കളിക്കുന്നതിനിടെ, ആരോ ഒരാൾ എന്റെ പള്ളക്കൊരു ആഞ്ഞു ചവിട്ടു തന്നു.
അല്ലെങ്കി തന്നെ സൂറാബിക്കും എനിക്കും പിന്നെ മൂന്ന് വയസ്സായ കിടാവിനും കഷ്ടി കിടക്കാൻ സ്ഥലമുള്ള കട്ടിലിൽ നിന്ന് വീണത് എന്നെക്കാളും പേടി തൊണ്ടനായി താഴെ പായിലുറങ്ങണ മകന്റെ മേല്ക്കൂടിയാണ്. കള്ളൻ, കള്ളൻ എന്നും പറഞ്ഞു ഓൻ ഒച്ചയും വിളിട്ടപ്പോ, കള്ളൻ ചവിട്ടിയതാവുന്നു കരുതി ഞാനും പേടിച്ചാർത്തു.
"മനുഷ്യ ഒന്ന് അടങ്ങീ, പാതിരാക്കുള്ള ഇങ്ങളെ ഒടുക്കത്തെ കഴുത രാഗം പോലെയുള്ള അലറല്‍ നിർത്താഞ്ഞിട്ട് ഞാനാ ഇങ്ങളെ ചവിട്ടി തള്ളീതെന്നു." പറഞ്ഞു സൂറാബി ലൈറ്റിട്ടു.
അതോടു കൂടി PM ൽ പാടാനുള്ള പൂതി നിർത്തി, സൂറാബിനെയും കുട്ട്യാളെയും നാട്ടിലാക്കി ഗൾഫിലെത്തിയപ്പോളാണ് ഈ കോർണന്റെയൊപ്പം സൂമും പിരാന്തുമായി ഓരോരോ മുതലാളിമാർ ഇറങ്ങീത്.
എപ്പോളെങ്കിലും വല്ല 'ദേശാടനക്കിളികൾ' കൂട്ടം തെറ്റി വന്നാലായിന്നല്ലാതെ സൂമിനെ കൊണ്ട് വല്യ കാര്യമൊന്നും എനിക്കും സൂറാബിക്കും ഇല്ലായിരുന്നു. സൂമിന്റെ ഒടുക്കത്തെ ലിങ്കിന്റെ തള്ളൽ സഹിക്കാൻ പറ്റാതെ ചാലിയാർ പുഴയിലെ മീൻ എങ്ങിനെയോ വഴി തെറ്റി വീട്ടിലെത്തിയപ്പോൾ പെരുത്ത് പെരുത്ത് സന്തോഷിച്ച സൂറാബിനോട് പറഞ്ഞു.
"ഇജ്ജ് ബേജാറാവണ്ട, നാട്ടില്‍ വരുമ്പോ അനക്കും എനിക്കും ബ്രാൻഡ് കൂളിംഗ് ഗ്ലാസ് മുജീബ് തരായിരിക്കും. ആ കൂളിംഗ് ഗ്ലാസും വെച്ച് നമ്മക്ക് ഗ്രൂപ്പിലെ ജാഫറു പോണ മാതിരി എല്ലോട്തുക്കും പോകാം. ലൗലിന്റെ കച്ചോടത്തുങ്ങന്നു വണ്ടി നിറച്ചു അരീം പച്ചക്കറിയും, മഴ തുള്ളിട്ടാൽ വലയും കൊണ്ടറങ്ങുന്ന മൻസൂറിന്റെ മീനും, ചക്കയും, മാങ്ങയും, പുലത്തിന്റെ സ്വർണ്ണ കച്ചോടത്തിത്തങ്ങന്നും എന്തെങ്കിലൊക്കെ എല്ലാര്ക്കും കിട്ടണ മാതിരി നമ്മക്കും തടയാതിരിക്കൂല". ഹൈദരാലിബാപ്പുന്റെ റിസോർട്ടും ഫിറോസിന്റെ ഹോട്ടലിലെ കോഴി കൊറകൊക്കെ ഗ്രൂപ്പാർക്കും കൂടിയുള്ളതാണ്. ഈ കൊറോണ ഒന്ന് അടങ്ങട്ടെ, സർത്തും ഫർളും ഒത്താൽ സയാൻ നജീബിന്റെ ഒമാൻ ടിക്കറ്റും ഒപ്പിച്ചാൻ പറ്റും, സൂറാബി."
"ഇങ്ങള് എല്ലാടത്തുക്കും പോകാന്നു പറഞ്ഞു ഹൃദയത്തിന്റെ അടി തട്ട് തുറക്കാൻ നിൽക്കണ്ട, വാല് പൊന്തിച്ചുമ്പളേ അറിയാം എന്തെങ്കിലൊരു മുസീബത് അയിന്റെ ബാക്കിലുണ്ടാകും. അതോണ്ട് സഖിമാരെ അടുത്ത് ചുളുവില്‍ പോകാനുള്ള പരിപാടായിട്ടു ഇങ്ങട്ടു ബരാൻ നിൽക്കണ്ട."
പട്ടിക്കാട്ടാർക്ക് അല്ലെങ്കിലും ഒടുക്കത്തെ ബുദ്ധിയാ, നമ്മള് മനസ്സ് കണ്ടത് സൂറാബി മാനത്തു കാണും. തൽക്കാലപ്പോ മൊതലാളി തൊറന്ന് വെച്ച സൂമില്‍ കയറി വല്ല 'കിളികളും' വരുന്നുണ്ടോന്നു നോക്കിയിരിക്കാം. ഇല്ലെങ്കിലോ കൊറോണനെ വിട്ടു നിർത്തുന്ന ഗ്രൂപ്പിന്റെ ആസ്ഥാന ഗായകൻ മെഹ്ബൂബിന്റെ സൂപ്പർ സോങ് ഉണ്ടല്ലോ എന്ജോയ് ചെയ്യാൻ. (Please click below video & enjoy super song from our beloved Mehboob)
ഷാനു.... ഗംഭീരം..
ReplyDeleteഭാഷാലങ്കാരവും അതിന്റെ ചമയവും കെങ്കേമം..
ReplyDelete